തിരുവനന്തപുരം: കോവിഡ് കാലത്ത് തെരുവ് നായകൾക്ക് പോലും വിരുന്നൂട്ടിയെന്ന് തള്ളിമറിക്കുന്ന ക്യാപ്റ്റൻ കേരളം ഭരിക്കുമ്പോൾ തിരുവോണത്തിന് കെ എസ് ആർ ടി സി ജീവനക്കാരും കെ എസ് ഇ ബി കരാർ തൊഴിലാളികളും സമരത്തിലാണ്. മണ്ണ് കഞ്ഞി വച്ച് കെ എസ് ആർ ടി സി ക്കാർ പ്രതിഷേധിച്ചപ്പോൾ മണ്ണ് കൊണ്ടുള്ള ഊണ് വിളമ്പിയാണ് കെഎസ്ഇബി കരാർ തൊഴിലാളികൾ പ്രതിഷേധിച്ചത്. കരാർ തൊഴിലാളികളെ സംരക്ഷിക്കണമെന്നും സ്ഥിരപ്പെടുത്തണം എന്നുമൊക്കെയുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സമരം ചെയ്തത്.
"മണ്ണ് തിന്നുണ്ണീ നീ മണ്ണ് തിന്ന്... പിണറായി തമ്പുരാൻ തന്നതല്ലേ..." എന്ന് പാട്ടു പാടി മണ്ണ് കഞ്ഞി വച്ചാണ്
കെഎസ്ആർടിസി ജീവനക്കാര്‍ സമരം ചെയ്തത്. ഓണം ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്.
Soil eater, you ate soil... Lord Pinarayi gave it to you... Onam has no benefit; Protest in front of the Secretariat by putting soil porridge.